Saturday, 10 December 2011

മരണം

(മരണം ഒരുപാടകലെ അല്ലെന്നു നിശ്ചയം ഉള്ളവര്‍.. സ്വപ്നത്തില്‍ ഒരു പുതുജീവിതം ഉണ്ടായിരുന്നവര്‍.. വിധി മുന്നില്‍ മരണത്തെ വെച്ച് നീട്ടിയപ്പോള്‍ ഒടുവില്‍ മനസ്സിനെ മരണത്തെ പ്രണയിക്കാന്‍ പഠിപ്പിക്കുന്നു..)

ആദ്യമെന്‍ മനസ്സിനെ ആര്‍ദ്രമാക്കും
ഒരു നേര്‍ത്ത നോവായ്‌ കടന്നു വന്നു
ഭയമായ്.., വെറുപ്പായ്.., ഒടുവില്‍,
സാന്ത്വനമായ്.. പ്രണയമായ്..
കൊതിയോടെ നോക്കും ഞാനെപ്പോഴും
ആ കരലാളനം ഒന്നേറ്റുവാങ്ങാന്‍
വരുമവനെന്‍ ക്കയ്പിടിക്കാന്‍
ഒരുനാള്‍ നിനച്ചിരിക്കാതൊരുനാള്‍
വിജനമാമെന്‍ ഇടനാഴിയിലെപ്പോഴോ
വരുമവന്‍ ഒരിക്കല്‍ ഒരിക്കല്‍ മാത്രം
മൊഴികള്‍ മൌനത്തിലാഴുമപ്പോള്‍
മിഴികളില്‍ കൂരിരുള്‍ കൂടുകൂട്ടും
സിരയിലൂടൊഴുകും കുളിരിന്‍ ലഹരിയില്‍
മറക്കും ഞാനെന്‍ പോയകാലം
പുടവതന്നെന്നെയവന്‍ കൊണ്ടുപോകും
അഗ്നിയില്‍ ശുദ്ധയായ്, വെണ്‍പട്ടുമായ്‌,
ഇഹങ്ങള്‍ക്കപ്പുറം വെണ്‍താരമായ്
ആകശതേരേറി ഞാന്‍ യാത്രയാവും
എനിക്കായ് തുറക്കും പുതുലോകം
മനസ്സുകള്‍ വാചാലമാകും ലോകം.

Thursday, 8 December 2011

സ്മാര്‍ട്ട്‌ സിറ്റി


(When numerous people having diverse mindsets, aspirations and demands live together for a common cause can lead to following and adopting something good from other cultures and life styles, but.. it should not be done at the cost of dignity of own culture…!)

എന്റെ നാടിന്‍ സ്വപ്നം,എന്റെയും!
യാഥാര്‍ത്യമാവന്‍ ക്ഷണമാത്ര കൂടി.
ബോംബയും ബാംഗ്ലൂരും പായുന്ന പാതയില്‍,
എന്‍കൊച്ചു നഗരവും കൂടുവാന്‍ നേരമായ്

നാടിന്‍റെ യൌവ്വനം വെളിനാട് പുക്കേണ്ട
ഓണം വരുന്നതും പൂരം വരുന്നതും
കൊണ്ടാടാം, പങ്കിടാം സ്നേഹം ഒരുമിച്ചും
ഈ സ്വപ്നമെന്‍ നാട്ടില്‍ ചിറകു വിരിയിച്ചാല്‍.

ങ്കിലുമുണ്ടൊരു ആശങ്കയെന്നില്‍,
എന്റെ സംസ്ക്കാരം?, എന്റെ മലയാളം?
അന്യഭാഷികള്‍ വേരെടുക്കുമ്പോള്‍
പാശ്ചാത്യസംസ്ക്കാരം കുറുകെക്കടന്നേക്കാം!

'മലയാളിയോ നീ?' എന്നൊരുവരി
മുന്നിലെന്നും ചേര്‍ക്കേണ്ടി വന്നേക്കാം,
പിന്നെയെന്‍ മലയാളം സ്വഗൃഹങ്ങളില്‍
മാത്രമായ് കേള്‍ക്കേണ്ടിവന്നേക്കാം.

എങ്കിലും ഉള്ളിന്റെ ഉള്ളില്‍ നീ 
എന്നുമാ മലയാളി ആവണം
മണ്ണിനേം ഭാഷയേം മാറോടണചിട്ടു
വരവേല്‍ക്കാം നമുക്കീ സ്മാര്‍ട്ട്‌ സിറ്റിയെ

Wednesday, 7 December 2011

വാര്‍ദ്ധക്യം

(നമ്മെ നാം ആക്കിയ ആ മാതാപിതാക്കളെ മറന്നു ഉയരങ്ങള്‍ കീഴടക്കാന്‍ പോകുന്ന മക്കളെ അറിയുക ... പച്ചിലയും ഒരിക്കല്‍ പഴുക്കും ഞെട്ടറ്റു വീഴും... അന്നു തിരിച്ചറിഞ്ഞാലും, മാപ്പുപറയാന്‍, സ്നേഹിക്കാന്‍, അവര്‍ കാണുകയില്ല...)

ജീവിതത്തിന്‍ സായംകാലം
വാര്‍ദ്ധക്യം, ഒരു രണ്ടാം ബാല്യം
പോയകാലസ്മരണയില്‍ മുഴുകുമ്പോള്‍,
നഷ്ട്ടബോധം നിഴലിക്കുമെപ്പോഴും.

ബാല്യനിഷ്കളങ്കതയില്‍ വീണ്ടുമെങ്കിലും
ഭാഗ്യമി ല്ലൊട്ടുമേ ലാളനമേല്ക്കുവാന്‍
ബാല്യ കൌമാര യൌവ്വന കാലങ്ങള്‍
പിന്നിട്ടീ വാര്‍ദ്ധക്യത്തിന്‍ അങ്കണത്തില്‍ 
പുത്തന്‍ ഉഷസ്സില്ല ഉണര്‍വില്ല കൂട്ടു
കുഞ്ഞുങ്ങളില്ല തന്‍ പാതിയുമില്ല!
പ്രകാശത്തിന്‍ ചെറു കണികയില്ലെങ്ങും
ഏകാന്തതയുടെ കൂരിരുള്‍ മാത്രം 
താങ്ങായ് തണലായ്‌ കരുതിയവര്‍
തിരക്കിന്‍ ചിറകിലേറുമ്പോള്‍
അനാഥത്വത്തിന്‍ കുരുക്കില്‍ ,
ജീവിതം പേറുന്നവര്‍, വേദനയാല്‍!

അലസമായ് പോകുന്ന ദിനരാത്രങ്ങളില്‍
ഓര്‍മ്മകള്‍ ചിത്രം വരയ്ക്കാറുണ്ടെപ്പോഴും
പേരുകള്‍, പേരക്കിടാങ്ങള്‍, പലകുറി
മങ്ങിയ ചിത്രമാണെങ്കിലും, മറക്കാന്‍ കഴിയാ
ചിലതുണ്ട്, ജീവിതം പങ്കിട്ട പാതിയേം
പോറ്റിവളര്‍ത്തിയ കിടാങ്ങളേം.

മൃതി നിഴലിച്ച രാവുകള്‍, പകലുകള്‍ 
പലവഴി നേരെ വരികയുണ്ടായ്
അറിയാം ഇടനാഴിയിലെങ്ങോ  മരണം
പതിയിരിക്കുന്ന സത്യവും!

ഇന്നിന്റെ ജീവിതയാത്രയില്‍ 
ഇന്നലെയുടെ സ്മൃതികളിലേറി,
പുതുലോകത്തെ മോക്ഷമെന്നോതി
 രക്ഷനേടാന്‍ കൊതിക്കുന്നവര്‍, വൃദ്ധര്‍!
 
ഒരുപിടി സ്നേഹമാണെന്നുമാശ്രയം
മനുഷ്യനു, ജീവിതസന്ധികളേതേതുമാകിലും
കണ്ണീരും കയ്പ്പും മധുരമായ്മാറും
 സ്നേഹമെന്നൊരു കൂട്ട് ക്കയ്പിടിച്ചാല്‍.

പച്ചിലയും പഴുക്കും, ഒരുനാള്‍
ഞെട്ടറ്റു വീഴും കടക്കലെന്നറിയുക!
തിരികെ കൊടുക്കാന്‍ നോക്കുകില്‍
കഴിയായ്കയാല്‍ നീറിടുമന്നുനീ!

സ്നേഹിക്ക നമ്മെനാം ആക്കിയ മനസ്സിനെ,
ലാളിക്കനീയിനിത്തിരികെയാക്കയ്കളെ!
മറ്റൊരു സ്വര്‍ഗ്ഗമില്ലവര്‍ക്കിനി
നീയും നിന്‍ കൂട്ടും കിടാങ്ങളുമാല്ലാതെ!



Tuesday, 6 December 2011

മാതൃവിലാപം

(ഭൂമാതാവിനെ ചൂഷണം ചെയ്തു ജീവിക്കുന്ന മനുഷ്യരാം മക്കള്‍ക്കായ്‌, വരണ്ട തൊണ്ടയും മലീമസമാം രക്തവും പ്രാണവേദനയും ആയി അമ്മയിതാ വിലപിക്കുന്നു...)

ഒരു കാല്പനികത്തിന്‍ ബാക്കിപത്രമായ്, കേരളം
വിലപിക്കുന്നു ശൂന്യഹൃത്തുമായ് !

"എന്‍ മക്കളെനിക്കന്ന്യരായതിന്‍ വേദന 
എന്‍ ഹൃദയ തന്ത്രികളറക്കുന്നു
കരയാന്‍ കഴിയാ കണ്ണീരില്ല;
ചിരിക്കുവനെനിക്കിന്നറിയില്ല.

ശാസ്ത്രത്തിന്‍ ചതിക്കുഴിയിലമരുമെന്‍
ശ്വാസം പോലും കാളകൂടം!

എന്‍ മണ്‍ഹൃത്തിന്‍ ദാഹമകറ്റാന്‍,
മണ്ണിന്‍ മക്കള്‍ക്കാശ്വാസമാകാന്‍,
ദാഹിക്കും വേഴാമ്പലിനു കുടിനീരേകാന്‍,
ഒരു വേനല്‍ മഴയ്ക്കായ്‌ കൊതിക്കുന്നു .

കൊടിയ താപത്താല്‍ എന്‍ സിരകളാം
നദികളെല്ലാം വരളവേ
എന്‍ മക്കള്‍ തന്‍ ചിതയില്‍ പുകയും
നെരിപ്പോടുകള്‍ മാത്രം ബാക്കിയായ് .

ഹരിത സുരഭിലമാം ഗ്രാമമില്ല; ഗ്രാമത്തിന്‍ 
നൈര്‍മല്ല്യമില്ലെന്‍  മടിത്തട്ടില്‍.
കോണ്‍ക്രീറ്റ് മലകളാല്‍ പടുത്തതാം
നഗരങ്ങളാം നരകങ്ങള്‍ മാത്രം.

പൂവിന്‍ തേനുണ്ട്‌ മദിച്ച വണ്ടുപോല്‍
നഗരത്തിന്‍ പോയ്മുഖത്തില്‍ ഭ്രമിച്ചവര്‍,
എന്‍ മക്കള്‍, പോകുന്നിതാ ത്വരയില്‍
ആ മൂഡ സ്വര്‍ഗ്ഗവും ത്തെടിത്തേടി

ആര്‍ത്തലയ്ക്കും പകയുടെ രോഷത്താല്‍
രണഭൂമിയാം എന്‍ മടിത്തട്ടില്‍
കേള്‍ക്കാം എന്‍ മക്കള്‍ തന്‍  ദീന രോതനം
എന്‍ ചേതന അറ്റുപോംമട്ടില്‍ 

കേള്‍ക്കുവിന്‍ നിങ്ങള്‍ എന്‍ മക്കള്‍
ഈ വിലാപം, മാതൃവിലാപം!
കണ്‍ തുറന്നു കാണുവിന്‍, നിന്‍ മതിയാല്‍
കേള്‍ക്കുവിന്‍, ഈ മാതൃവിലാപം."

ജീവിതം

(Life has no rules.. it takes its own way unknown to the travelers.. no prejudices are possible.. we've to face it anyway.. but future remains beautiful always..)

എത്രയെന്നില്ലാത്ത നാളുകളില്‍ തിങ്ങും
വെറും ആശങ്കയോ ഈ ജീവിതം?
ഇനിയെന്തിനിയെന്തു?! എന്നുഴറുമ്പോള്‍, 
ഒരു നുറുങ്ങു വെട്ടം തേടി അലയുമ്പോള്‍, 
പല വഴികളില്‍ ഒരു വഴി നയിക്കാന്‍ 
മനസ്സിനേകുന്ന പ്രേരണയോ?, അതോ?
ഒരു ക്കൈതന്നു ക്കൈവിട്ടു പോകാതെ
കാക്കുന്ന ശക്തിയോ?, അതോ?
കാണാക്കയത്തില്‍ പെട്ടുലയുമ്പോള്‍ 
നേര്‍വഴി കാട്ടാന്‍ മുന്നില്‍ വരുന്നവനോ?,
ദൈവം?? അറിയില്ലേതുമെങ്കിലും,
പല മൃദു സ്പര്‍ശങ്ങള്‍, അമ്മയായ്,
അച്ഛനായ്, മല്‍ കൂടപിറപ്പായ്, 
ക്കൈപിടിച്ചെന്നും കൂടെയുള്ളവളായ്,
ഒടുവില്‍ എന്‍ പ്രാണന്‍ പകുത്തെടുത്തെന്‍
പ്രിയനായ്‌, അനുഭവിച്ചിട്ടുണ്ടുഞാന്‍!
നന്ദിയെന്നല്ലാതൊരു വാക്കില്ലെനിക്കു,
പരസ്പര പൂരണമാം കണ്ണികളാല്‍
സൃഷ്ട്ടിച്ചീലോകത്തു ഞാനാം കണ്ണിയില്‍
നിന്‍ കണ്ണിടറാതിരുന്നതില്‍! എങ്കിലും,
ആശങ്കയോട്ടേറെ ഉണ്ടെന്മനസ്സില്‍,
മനുഷ്യനല്ലയോ?! സഹജമെന്നാകിലും 
ഭാവി എന്നും മനസ്സില്‍ സുന്ദരം!!